Friday, July 8, 2011

ബഷീര്‍ ദിനാചരണം

                വൈക്കം മുഹമ്മദ് ബഷീര്‍- മലയാള സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരന്‍. മലയാള ചെറുകഥയേയും നോവലിനേയും പുതിയ ദിശയിലേക്ക് നയിച്ച ഇദ്ദേഹം വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1908 ല്‍ ജനുവരി 19 ന് ജനിച്ചു.സാഹിത്യരംഗത്ത് മാത്രമല്ല, സ്വാതന്ത്ര്യസമരരംഗത്തും ഇദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം കാണാവുന്നതാണ്. "ഞാന്‍ ഗാന്ധിജിയെ തൊട്ടു" എന്നത് ബഷീറിന്റെ ഒരു പ്രശസ്ത വാക്യമാണ്. "തൊട്ടു" എന്ന പദത്തില്‍ ബഷീറിന് ഗാന്ധിജിയോടുള്ള ആരാധനാഭാവം തുളുമ്പുകയാണ്. 1925-ല്‍ വൈക്കം സത്യാഗ്രഹികളെ കാണാന്‍ എത്തിയ ഗാന്ധിജിയെ നേരില്‍ കാണുകയും സ്പര്‍ശിക്കുകയും ചെയ്തത് മഹത്തായ അനുഭവമായി ബഷീര്‍ കരുതുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ സംഭവം. സ്വാതന്ത്ര്യസമരത്തില്‍ ആവേശം കൊണ്ട ബഷീര്‍ വീട്ടില്‍ നിന്നും ഒളിച്ചോടി കോഴിക്കോട്ടെത്തി. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. "വാനരസേന" എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘം രൂപവത്കരിച്ച് സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ബോധമുണ്ടാക്കാന്‍ ശ്രമിച്ചു. തീവ്രവാദനിലപാടില്‍ ആകൃഷ്ടനായ ബഷീര്‍ "ഉജ്ജീവനം" എന്ന വാരികയും നടത്തി. 
                ബഷീറിന്റെ കൃതികളെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. തന്റെ കൃതികളിലൂടെ അദ്ദേഹം സ്വയം ഒരു ഇതിഹാസപുരുഷനായി മാറി. അദ്ദേഹം മലയാള ഭാഷയ്ക്ക് സ്വന്തമായ ചില വാക്കുകളും ശൈലികളും സംഭാവന ചെയ്തിട്ടുണ്ട്. കാവ്യാത്മകത തുളുമ്പുന്ന അനുകരണീയമായ വര്‍ത്തമാന ഭാഷയാണ് അദ്ദേഹം രചനയ്ക്കുപയോഗിച്ചത്. സവിശേഷമായൊരു വ്യക്തിത്വവും കാഴ്ചപ്പാടും ശൈലികളും കഥയെ വേഗത്തില്‍ ശ്രദ്ധേയമാക്കി. ഓരോ കൃതിയും വായനക്കാരെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്യുന്നു. ബഷീര്‍ എന്നും പച്ചയായ മനുഷ്യന്റെ ഉറ്റചങ്ങാതിയായിരുന്നു. രാകി മിനുക്കി നിറം പിടിപ്പിച്ചിട്ടില്ലാത്ത ,കൃത്രിമമായി  വച്ചുകെട്ടിയതല്ലാത്ത നൈസര്‍ഗിക സ്നേഹമാണ് അദ്ദേഹത്തിന് മനുഷ്യവര്‍ഗത്തോടുള്ളത്. സാഹിത്യഭാഷയ്ക്കും സാധാരണഭാഷയ്ക്കുമിടയ്ക്ക് ഒരതിര്‍വരമ്പും കാണാത്ത അദ്ദേഹം മറ്റേങ്ങും കാണാത്ത കുളിമയും പുതുമയും,
ഫലിതം,ശോകം ഇവ നിറഞ്ഞു നില്‍ക്കുന്ന കഥകളില്‍ പോലും നിപുണമായി കൈകാര്യം ചെയ്യുന്നു. എല്ലാ മതങ്ങളും രാഷ്ട്രീയസിദ്ധാന്തങ്ങളും സാമൂഹിക സ്ഥാപനങ്ങളും ഉത്ഭവിക്കുന്നതെങ്ങനെയായാലും  അവ  നടത്തിപ്പില്‍  വരുമ്പോള്‍  ആദര്‍ശങ്ങളില്‍  നിന്നും  എത്രയോ അകന്നുമാറുന്നുവെന്ന കണ്ടറിവ് അദ്ദേഹത്തിന്റെ പല കൃതികളിലും പ്രതിഫലിക്കുന്നു.
                    കുനിയനുറുമ്പു മുതല്‍ ആനവരെയും പച്ചപ്പുല്ലു മുതല്‍ മാമരം വരെയും ബഷീര്‍ കൃതികളില്‍ കാണാം. കേവലമായ പശ്ചാത്തല വിവരണങ്ങളല്ല ഇവ. സമസ്ത ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന് ബഷീര്‍ വിശ്വസിക്കുന്നു. ഈ ഭൂമി തനിക്ക് തീറെഴുതി കിട്ടിയതാണെന്ന മനുഷ്യന്റെ അഹങ്കാരത്തെ 'ഭൂമിയുടെ അവകാശികള്‍' എന്ന കൃതിയിലൂടെ ബഷീര്‍ കളിയാക്കുന്നു. 
                     ആനവാരിയും പൊന്‍കുരിശും, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍ (നോവലുകള്‍), ആനപ്പൂട, ഭൂമിയുടെ അവകാശികള്‍, വിശപ്പ്, ശിങ്കിടി മുങ്കന്‍ (കഥകള്‍), കഥാബീജം (നാടകം), അനര്‍ഘനിമിഷം, ധര്‍മ്മരാജ്യം(ലേഖനങ്ങള്‍), ഭാര്‍ഗവീനിലയം(തിരക്കഥ), സര്‍പ്പയജ്ഞം(ബാലസാഹിത്യം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ബേപ്പൂരിന്റെ സുല്‍ത്താനായ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ വിദേശഭാഷകളിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.    
                    1994ജൂലായ് 5 ന് ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു.ഒന്നോര്‍ക്കുക,മലയാളഭാഷയും സാഹിത്യവും നിലനില്‍ക്കുന്നിടത്തോളം കാലം ബഷീര്‍ മലയാളികള്‍ ഒപ്പം മലയാളിയുടെ മനസ്സില്‍ മായാതെ കിടക്കും.
                        ജുലായ് 5 (2011-2012) ബഷീര്‍ ദിനത്തില്‍                                                 IX - A യിലെ ഗോപിക. എം. അവതരിപ്പിച്ച പ്രഭാഷണം   
                    

Thursday, July 7, 2011

IT CLUB

                                                       
                                                                IT CLUB LOGO 



                                                             - L.S.N.G.H.S.S, OTTAPALAM

Tuesday, January 11, 2011

खरगोश और कछुआ

खरगोश और कछुआ बहुत अच्छे दोस्त थे | वे एक एक को बहुत समझता था | वह सुबह से शाम तक जंगल में घूमता रहता था | जंगल के सारी जानवरों को इसके दोस्ती पर लालच आता था | जब कछुए को किसी मदद की ज़रूरत हो थो खरगोश मदद करता है और जब खरगोश को मदद की ज़रूरत हो तोह कछुआ भी करता है | 
            एक दिन जब वह दोनों जंगल में घूमता था तब एक आवाज़ सुना | "बचाओ , मुझे बचाओ | कोई मेरी मदद करो |" दोनों आवाज़ सुने दिशे पर गया | देखा तोह चींटी पानी में डूबता दिखाई दिया | कछुआ खरगोश से एक पत्ता तोड़ने को कहा और वह लेकर कछुए ने चींटी को बचाया | चींटी ने ख़ुशी से दोनों से कहा  "आप दोनों से मैं शुक्रगुजार हूँ | आप लोग नहीं आये तोह मैं आज मर जाता था |आप को कभी भी मेरी ज़रूरत पड़ी तोह मैं ज़रूर आऊंगी |"चींटी और दोस्तों ख़ुशी से चल गया |
                     जंगल में एक लोमड़ी था जो खरगोश पर नज़र डाला था | एक दिन जब खरगोश अकेले चल रहा था तब खरगोश उसके सामने आये | उसने कहा "  मैं तुम पर नज़र डालकर कई दिन होगए | मैं तुम्हे अकेले मिलने का मौका  देखता था और आज वह दिन आया |" खरगोश डरने लगा | कछुआ यह देखकर आया | 
         उसने जल्द ही जल्द चींटी को खबर दिया | चींटी और दोस्तों आये | उसने आकर लोमड़ी को ज़ोर से काट दिया | लोमड़ी ने दर्द से चिल्लाया और वहां से भाग गया और कभी भी खरगोश को पकड़ने की कोशिश नहीं किया | खरगोश और कछुआ चींटी को शुक्रिया कहकर वहाँ से चला गया |


                                                         - नीना पी.के.
                                                            IX A

Tuesday, January 4, 2011

THE DREADFUL SEASON

Its the month of april may
one can see
the endless journey of 
dried leaves,
in the hand of wind.
Land and air filled with
dancing dry soil dust
the land of universe
glowing and laughing like a 
victorious king.
And here down below  him
in the dry body of earth
the heritage of Malabar
the proud of the land
paining and crying and dying
like a little housefly
fell on the candle flame.
Its the month of april may
now one can see
the long ques of women
whowait for the truck to arrive
at least to quench their thirst.
Now dreadful, how horrible!
Our summer months are............ 

                                   
                                        - Aparna Thomas 
                                          IX-A

ഇരുട്ടിലെ ജ്ഞാനികള്‍

                        കരണ്ടുതീനികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളുള്ള സസ്തനി വിഭാഗമാണ് വവ്വാലുകള്‍. പഴയ കഥകളിലും സിനിമകളിലും ഉള്ള വില്ലന്‍ റോളുകള്‍ പലപ്പോഴും വവ്വാലുകളെക്കുറിച്ച് നമുക്ക് തെറ്റായ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. വവ്വാലുകളില്‍ നല്ലൊരു ഭാഗം പഴങ്ങള്‍ ആഹരിക്കുന്നതാണെന്ന് പലര്‍ക്കും അറിവുള്ള കാര്യമല്ല. 
                       പറക്കാനുള്ള കഴിവാണ് മറ്റു സസ്തനികളില്‍ നിന്ന് വവ്വാലുകളെ വ്യത്യസ്തമാക്കുന്നത്. നിശാസഞ്ചാരികളായ വവ്വാലുകള് സന്ധ്യയാവുന്നതോടുകൂടി ആഹാരം തേടിയിറങ്ങുന്നു.ഇക്കോ ലൊക്കേഷന്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന വിഭാഗമാാണ് വാവ‍ലുകള്. എന്നാല് പഴം തീനി വാവലുകള്ക്ക് നല്ലതുപോലെ കണ്ണുകാണാന്‍ കഴിയും. 
                        ആഹാര സമ്പ്രദായത്തില് വളരെയധികം  വ്യത്യസ്തത പുലര്ത്തുന്ന ജന്തുവിഭാഗമാണ് വാവലുകള്‍. മാംസഭോജികളുടെ കാര്യം എടുക്കുകയാണെങ്കില് അതില്ത്തന്നെ ചെറിയ പ്രാണികളെ ഭക്ഷിക്കുന്നവ മുതല് മീന്പിടിത്തക്കാര് വരെയുണ്ട്. വാമ്പെയര് വാവല് എന്ന ചോരകുടിക്കുന്ന ഒരുതരം വാവലുകള് തെക്കേ അമേരിക്കയില് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. എന്നാാല് നമ്മുടെ നാട്ടില് ഈ വാവലുകളെ കണ്ടതായി ഇതുവരെ അറിവില്ല. സാധാരണയായി വളര്ത്തുമൃഗങ്ങളായ പശു വിഭാഗത്തില് പെട്ട ജീവികളുടെ ചോര കുടിച്ചതായി പഠനറിപ്പോര്ട്ടുകള് നല്കുന്നു. 

                 -2011ഐക്യരാഷ്ട്ര സംഘടന ലോക വവ്വാല് വര്ഷമായി ആചരിക്കുന്നു. ഈ അവസരത്തില്‍ ഏറെ വൈചിത്രങ്ങളുള്ള ഈ ജീവിവര്‍ഗ്ഗത്തെ അറിയുന്നതിനായി സ്കൂള്‍ ശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ മാസികയുടെ ആമുഖം.              

Friday, December 17, 2010

നീലിമയിലെ പച്ചപ്പുകള്‍

മാറല പിടിച്ച ജനാല വാതില്‍ക്കല്‍
നിന്നുകൊണ്ടതിയായ
ആഗ്രഹം കൊണ്ട് നോക്കി
മനസ്സ് പച്ചപ്പിനായി തേടുന്നു
പിന്നീട് നോക്കേണ്ടിയിരുന്നില്ല
എന്നു തോന്നിപ്പോയി
കണ്ണടയ്ക്കുവാന്‍ കഴിയുുന്നില്ല
കണ്ണു മരവിച്ചു പോയിരിക്കുന്നു
കൃഷ്ണമണിയുടെ നീലപ്പില്‍
അതാ ചാരനിറമുളള ഭൂമിയും
അതില്‍ കുറ്റിയായ് നില്‍ക്കുന്ന മരങ്ങളും
ഭൂമി മനുഷ്യമനസ്സുപോലെ 
വരണ്ടുണങ്ങിയിരിക്കുന്നു.
അതില്‍ പച്ചപ്പിന്റൊരംശംപോലുമില്ല.
നനവിന്റെ കണികപോലുമില്ല.
പറവകളതാ തന്‍കൂട്ടില്‍ 
ബോധക്ഷയം വന്നു കിടക്കുന്നു
ലതാദികളെല്ലാം തളര്‍ന്നു വീണു
സൂര്യരശ്മികള് തളിരിലകളെ തളര്ത്തുന്നു
തളര്‍ത്തുന്നു,
വെള്ളത്തുള്ളികളെ ബാഷ്പീകരിക്കുന്നു
ഭൂമീദേവി സൂര്യരശ്മിയില്‍ 
ഉരുകിയൊലിക്കുന്നു
മനുഷ്യജന്മത്തിനു ബലിയാടാവുകയാണോ പ്രകൃതീ.......................
കൃഷ്ണമണിയുടെ നീലിമയില്‍
വരണ്ടുണങ്ങിയ  ഭൂമിയില്‍ പച്ചപ്പിനായി എന്റെ മനസ്സ് തേടുന്നു...............
                     
                                                        മാനസ. എ
                                                          IX എ

വിദ്യാലയ ചരിത്രം

   ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീര്‍ത്ഥയാത്രയില്‍ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാന്‍ ആഗ്രഹിച്ച് നവഭാരത ശില്‍പികളിലൊരാളെന്ന് അറിയപ്പെടുന്ന സര്‍.ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തില്‍ പെണ്കുട്ടികള്‍ക്കുവേണ്ടി ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോര്‍ഡിന് സംഭാവന നല്‍കിക്കൊണ്ട് അദ്ദേഹം  വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി
                മലബാര്‍ പ്രദേശം മുഴുവന്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കേണ്ടിവന്ന ജില്ലാബോര്‍ഡ് അധികൃതര്‍ 1938 ജൂണില്‍ എല്‍.എസ്.എന്‍.സ്കൂള്‍ അടച്ചിട്ടു. ഈ വാര്‍ത്ത വര്ത്തമാന പത്രത്തില്‍ വന്നപ്പോള്‍ അപ്പസ്തോലിക്ക് കാര്‍മ്മല്‍ വിദ്യാഭ്യാസ ഏജന്സിയുടെ സ്നേഹിതരും അഭ്യുദയകാംക്ഷികളും അടച്ചിട്ടിരുന്ന വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത് നടത്തുവാന്‍ അവരോടാവശ്യപ്പെട്ടു. ജില്ലാബോര്‍ഡും ഇതില്‍ വളരെ അധികം താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെ 1938 ജൂണ്‍ 22-ാം തിയതി 33 പെണ്‍കുട്ടികളെ ചേര്‍ത്ത് സ്കൂള്‍ പുനരാരംഭിച്ചു. കുട്ടികളുടെ എണ്ണം ക്രമേണ വര്‍ധിച്ചു. 1940 മാര്‍ച്ചില്‍ ആദ്യത്തെ പത്ത് പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിരുന്നതില്‍ 9പേര്‍ വിജയിച്ചു.
1942-ല്‍ മലയാളം മാധ്യമമാക്കിക്കൊണ്ട് അധ്യാപകപരിശീലന വിദ്യാലയം ആരംഭിച്ചു. പതിനെട്ടു കൊല്ലത്തിനുശേഷം 1961 ജൂണില്‍ ആ വിദ്യാലയത്തിന് സ്ഥിരാംഗീകാരം ലഭിച്ചു. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകള്‍ ഒരു പുതിയ ഘടകമാക്കി പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ എല്‍.പി.വിഭാഗം ട്രൈയ്നിങ്ങ് സ്കൂളിന്റെ മോഡല്‍ സ്കൂളാണ്. 2000 മുതല്‍ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പ് ഉള്‍ക്കൊള്ളുന്ന ഹയര്‍സെക്കന്ററി വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇന്ന് ഹൈസ്കൂളില്‍ ആയിരത്തിഅറുന്നൂറോളവും എല്‍.പി.യില്‍ നാനൂറോളവും വിദ്യാര്‍ത്ഥിനികളുണ്ട്.